Saturday 3 April 2010

അജയ്യന്‍

നാമരൂപങ്ങളില്ലാത്തവന്റെ അരികില്‍
സ്വസ്ഥമായി ലുപ്തമായി സുഖമായി സൈ്വരമായി
കിടന്നിരുന്ന നമ്മളെ ഒരുനാള്‍ അവന്‍ വിളിച്ചുണര്‍ത്തി .

'പോകൂ, പോയി ഒരുവട്ടം കറങ്ങി വരൂ
ചങ്ങലയുടെ ഒടുവിലെ കണ്ണി എത്തുമ്പോള്‍
തിരികെ വന്നോളൂ...... '

തന്റെ സ്വപ്‌നമയക്കം നഷ്ടപ്പെട്ട ദുഃഖവുമായി അവന്‍ ഇറങ്ങി....

സഞ്ചാരം ! സഞ്ചാരം ! സഞ്ചാരം !

വെള്ളത്തില്‍ നീന്തി നീന്തി നീന്തി
കരയിലൂടെ ഇഴഞ്ഞ് ഇഴഞ്ഞ്
കാട്ടിലൂടെ വളഞ്ഞു പുളഞ്ഞ്
മദിച്ച് മുക്രയിട്ട്
തൂണിലും തുരുമ്പിലും വസിച്ച്
മനുഷ്യനും മൃഗവുമല്ലാതെ പിറന്ന്
കള്ളനും കുള്ളനുമായി വേഷമിട്ട്
മാനുഷധര്‍മ്മങ്ങളുടെ പരകോടി കണ്ട
നല്ല മനുഷ്യനെ ചവിട്ടി താഴ്ത്തി
രാമ രാമ രാമ കൃഷ്ണാ വിഷ്‌ണോ
പാഹി പാഹി പാഹി......

അവന്‍ നടക്കുന്നു, പറക്കുന്നു
പറക്കുന്നു, ഒഴുകുന്നു....

ചന്ദ്രനില്‍.....ചൊവ്വയില്‍.......വ്യാഴത്തില്‍

അവന്‍ = മനുഷ്യന്‍
അത്ഭുത വിക്രമന്‍ ! അജയ്യന്‍ ! !

എല്ലാം നേടി. കാലം എന്ന കാലന്‍ മുന്നിലെത്തിയപ്പോള്‍
നിസ്സഹായനായി അവന്‍ വിളിച്ചു:

"പരമ പിതാവേ !!!"


{സൂചനകള്‍

1."നാമരൂപങ്ങളില്ലാത്തവന്റെ......സഞ്ചാരം....." പരമാത്മാവ് ജീവാത്മാക്കളെ അലയാന്‍ വിടുന്നു.ചങ്ങലയുടെ കണ്ണികളില്‍ ഒടുക്കത്തെ കണ്ണിയായ മനുഷ്യജന്മം.

2."വെള്ളത്തില്‍......പാഹി...." ദശാവതാരത്തിന്റെ സ്വഭാവം പേറുന്ന പരിണാമയാത്ര.

3."നിസ്സഹായനായി ......പിതാവേ......" അജയ്യന്‍ ഒരിക്കലും ഉണ്ടാകുന്നില്ല. അത് നാശത്തിന്റെ സൂചന.)

3 comments:

  1. എല്ലാം നേടി. കാലം എന്ന കാലന്‍ മുന്നിലെത്തിയപ്പോള്‍
    നിസ്സഹായനായി അവന്‍ വിളിച്ചു:

    "പരമ പിതാവേ !!!"

    ReplyDelete
  2. അവന്‍ നടക്കുന്നു, പറക്കുന്നു
    പറക്കുന്നു, ഒഴുകുന്നു..

    പരമ പിതാവെ
    നന്നായിരിക്കുന്നു

    ReplyDelete